
തൃശ്ശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി. മീഡിയ പാനലിസ്റ്റായ വി.ആർ. അനൂപ് ചേലക്കര പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.
ചേലക്കരയിലെ ബി.ജെ.പി. ഉപതിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെ പരാമർശത്തിനെതിരെയാണ് പരാതി. പോലീസ് പരാതിക്കാരനായ വി.ആർ. അനൂപിന്റെ മൊഴി രേഖപ്പെടുത്തും.
നേരത്തെ, സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയിൽ പൂരനഗരയിൽ ആംബുലൻസിൽ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു. തൃശ്ശൂർ ഈസ്റ്റ് പോലീസും മോട്ടോർ വാഹനവകുപ്പുമാണ് കേസെടുത്തത്. ഞായറാഴ്ച മാത്രം ഇതുവരെ സുരേഷ് ഗോപിക്കെതിരെ രണ്ടുകേസുകളാണ് രജിസ്റ്റർ ചെയ്തത്.