
മുംബൈ:ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 62 ലക്ഷം കോടി രൂപയായി ഉയർന്നു.13 ശതമാനമാണ് വർധന. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2023 മാര്‍ച്ചിലെ 54.62 ലക്ഷം കോടി രൂപയില്‍നിന്ന് 2024 മാര്‍ച്ചില്‍ 61.57 ലക്ഷം കോടിയായാണ് ആസ്തി ഉയര്‍ന്നത്.
ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന്(എല്‍ഐസി)ആണ് കൂടുതല്‍ തുക കൈകാര്യം ചെയ്യുന്നത്. മൊത്തം ആസ്തിയുടെ 72 ശതമാനമാണ് എല്‍ഐസിയുടെ വിഹിതം. അതേസമയം ഒരു വര്‍ഷത്തിനിടെ എല്‍ഐസിയുടെ വിഹിതത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി.
ഐആര്‍ഡിഎഐയുടെ 2024 മാര്‍ച്ചിലെ കണക്ക് പ്രകാരം എല്‍ഐസി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി(എയുഎം) 44.23 ലക്ഷം കോടി രൂപയാണ്. സ്വകാര്യ മേഖലയിലെ മൊത്തം വിഹിതമാകട്ടെ 17.33 ലക്ഷം കോടിയും. 3.85 ലക്ഷം കോടി രൂപ കൈകാര്യം ചെയ്യുന്ന എസ്ബിഐ ലൈഫ് ആണ് രണ്ടാമത്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫിനെ പിന്തള്ളി എച്ച്ഡിഎഫ്സി ലൈഫ് മൂന്നാമതെത്തി. 2.87 ലക്ഷം കോടിയാണ് എച്ച്ഡിഎഫ്സിയുടെ എയുഎം. ഐസിഐസിഐയുടേത് 2.86 ലക്ഷം കോടിയുമാണ്.