
വാഷിങ്ടൺ: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് വ്യക്തമാക്കി. ഇറാൻ ചർച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഫോക്‌സ് ബിസിനസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാൻറെ കാര്യത്തിൽ ഇതു നല്ല തീരുമാനം ആയിരിക്കും. അതിനാൽ യുഎസുമായി ഇറാൻ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയ്ക്കാണ് ട്രംപ് കത്തയച്ചതെന്നാണ് വിവരം. എന്നാൽ, ഇതിനെക്കുറിച്ച് പ്രതികരിക്കാൻ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല.
2015-ൽ ഇറാനും അമേരിക്കയുമുൾപ്പെടെയുള്ള ആറ് രാജ്യങ്ങൾ തമ്മിൽ ആണവക്കരാറിൽ ഒപ്പിട്ടിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് കരാർ നിലവിൽവന്നത്. എന്നാൽ, 2018-ൽ പ്രസിഡന്റായിരിക്കെ ട്രംപ് ഏകപക്ഷീയമായി കരാറിൽനിന്ന് പിന്മാറിയിരുന്നു.