ട്രംപിന്റെ പകരച്ചുങ്കത്തിന് ചെക്ക് വെച്ച് ചൈന

ലോകരാഷ്ട്രങ്ങളെല്ലാം ഏറെ ഉറ്റുനോക്കിയ ഒന്നായിരുന്നു യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പകരച്ചുങ്കം പ്രഖ്യാപനം. കഴിഞ്ഞയാഴ്ചയായിരുന്നു ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കുളള യുഎസിന്റെ പകരച്ചുങ്കം ട്രംപ് പ്രഖ്യാപിച്ചത്. ‘ഡിസ്‌കൗണ്ടുള്ള പകരച്ചുങ്കം’ എന്ന് വിശേഷിപ്പിച്ചുക്കൊണ്ടായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഇന്ത്യ- 26 ശതമാനം, ചൈന- 34 ശതമാനം, ജപ്പാൻ- 24 ശതമാനം, യൂറോപ്യൻ യൂണിയൻ- 20 ശതമാനം, യുകെ-10 ശതമാനം എന്നിങ്ങനെയാണ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കുമുള്ള 10 ശതമാനം ഇറക്കുമതി തീരുവയ്ക്ക് പുറമേയാണ് ഈ നിരക്ക് വരുന്നത്.10 ശതമാനമുള്ള തീരുവ ഏപ്രിൽ അഞ്ച് മുതലും രാജ്യങ്ങൾക്കുള്ള കൂടിയ തീരുവ ഏപ്രിൽ ഒൻപതിനും പ്രാബല്യത്തിൽ വന്നു.

അതേസമയം, ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ തിരിച്ചടിയുമായി ചൈനയും രം​ഗത്തെത്തി. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ഏപ്രിൽ 10 മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വരും.

ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉൽപന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ ചൈന നികുതി വർധിപ്പിച്ചിരിക്കുന്നത്. യുഎസ് ഉൽപന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിൻവലിച്ചില്ലെങ്കിൽ ചൈനയ്ക്കുള്ള പകരതീരുവ 104 ശതമാനമാക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. മുൻപ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുൾപ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന തീരുവ. ഇതിനൊപ്പം 50 ശതമാനംകൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നത്. ചില ചൈനീസ് ഉൽപന്നങ്ങൾക്ക് 125 ശതമാനം വരെ തീരുവ വർധിക്കും.

ചൈനയ്ക്ക് പിന്നാലെ യൂറോപ്യൻ യൂണിയനും യുഎസ് ഉൽപന്നങ്ങൾക്ക് മുകളിലുള്ള തീരുവ വർധിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ സ്റ്റീൽ, അലുമിനിയം കയറ്റുമതിയ്ക്ക് മുകളിൽ 25 ശതമാനം തീരുവ ചുമത്തിയ ട്രംപിന്റെ നടപടിക്ക് പകരമായി യുഎസ് ഉൽപന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയൻ അംഗീകാരം നൽകി. 27 അംഗരാജ്യങ്ങളിൽ ഭൂരിപക്ഷവും തീരുവ ചുമത്താനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഏപ്രിൽ പകുതിയോടെ ചില തീരുവകൾ നിലവിൽ വരും. കാർഷിക ഉൽപന്നങ്ങൾ മുതൽ ഡയമണ്ട് വരെയുള്ള ഉൽപന്നങ്ങൾക്ക് മുകളിലാണ് പുതിയ തീരുവ ചുമത്തിയിരിക്കുന്നത്.

ട്രംപിന്റെ‌ പകരച്ചുങ്ക പ്രഖ്യാപനം യുഎസ് ഓഹരി വിപണിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. അമേരിക്കയുടെ പകരചുങ്കത്തിന് പ്രതികാര ചുങ്കവുമായി ഇറങ്ങിയ ചൈനയുടെ ഇറക്കുമതി തീരുവ 104% ആയി ഉയർത്തിയ അമേരിക്കൻ നടപടി അമേരിക്കൻ വിപണിയിലും ഏഷ്യൻ-യൂറോപ്യൻ വിപണികളിലും തകർച്ചയ്ക്ക് ഇടയാക്കിയിരുന്നു. യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധത്തിന്റെ പ്രത്യാഘാതം ആഗോള വിപണിയിലും പ്രതിഫലിച്ചിരുന്നു.

ഇതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിക്കുന്നതായും യുഎസ് അറിയിച്ചു. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും. അധികമായി കഴിഞ്ഞ ദിവസം ചുമത്തിയ തീരുവയാണ് മൂന്നു മാസത്തേക്ക് മരവിപ്പിച്ചത്. എന്നാൽ ചൈനയ്ക്ക് ഇളവ് നൽകാൻ യുഎസ് തയ്യാറായില്ല.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *