
ന്യൂഡൽഹി: ഡൽഹിയിൽ നാലുനില പാർപ്പിട സമുച്ചയം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. മുസ്തഫാബാദിൽ ശനിയാഴ്ച പുലർച്ചെ 2.39-ഓടെയായിരുന്നു അപകടം. കെട്ടിടത്തിന്റെ ഉടമ തെഹ്‌സിനും (60) ദുരന്തത്തിൽ ജീവൻ നഷ്ടമായി. മൂന്നു സ്ത്രീകളും നാല് കുട്ടികളും ഉൾപ്പെടെ മരിച്ച 11 പേരിൽ എട്ടുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
കെട്ടിടത്തിന് ഇരുപതുകൊല്ലം പഴക്കമുണ്ടെന്നാണ് വിവരം. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിരുന്നു. നിസാര പരിക്കേറ്റ ആറുപേരെ ആശുപത്രിയിൽനിന്ന് വിട്ടയച്ചു. അതേസമയം, ഗുരുതരമായി പരിക്കേറ്റ അഞ്ചുപേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
അപകടത്തിൽ മുഖ്യമന്ത്രി രേഖാ ശർമ അനുശോചനം രേഖപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.