ഭക്ഷണത്തിന് കാത്തുനിന്നവർക്കുനേരെ ഇസ്രയേൽ ആക്രമണം; ​ഗാസയിൽ 85 പേർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ഭക്ഷണത്തിന് കാത്തുനിന്ന പലസ്തീൻകാർക്കുനേരെ ഇസ്രയേലിന്റെ വെടിവയ്പ്പ്. ആക്രമണത്തിൽ 85 പേർ കൊല്ലപ്പെട്ടു. 150 ലേറെ പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസയിൽ യുഎൻ ഏജൻസികളുടെ ഭക്ഷണവണ്ടികൾ കാത്തുനിന്ന ജനക്കൂട്ടത്തിനുനേർക്കാണു വെടിവയ്പുണ്ടായത്. ഭക്ഷണവുമായി 25 ട്രക്കുകൾ എത്തിയതിനു പിന്നാലെയായിരുന്നു വെടിവയ്പ്. 21 മാസമായി തുടരുന്ന ഇസ്രയേൽ ആക്രമണത്തിൽ ഭക്ഷണത്തിനു കാത്തുനിന്നവർക്കു നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.

പരുക്കേറ്റവരെക്കൂടാതെ കൊടുംവെയിലിൽ കുഴഞ്ഞുവീണ നൂറുകണക്കിനാളുകളെയും അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗാസയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞ് അടക്കം 3 പേർ പോഷകാഹാരക്കുറവു മൂലം മരിച്ചു. നിർജലീകരണം മൂലം കൂടുതൽപേർ മരിക്കുന്ന സാഹചര്യമാണുള്ളതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കു സമീപം ഇസ്രയേൽ നടത്തിയ വെടിവയ്പുകളിൽ ഇതുവരെ 900 പേരാണു കൊല്ലപ്പെട്ടത്.

അതേസമയം, മധ്യഗാസയിലെ ദെയ്റൽ ബലാഹിൽനിന്നു ജനങ്ങളോട് ഒഴിയാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഈ മേഖലകളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനാണു പദ്ധതി. ദെയ്റൽ ബലാഹിലെ വിവിധ ജില്ലകളിലാണ് മുന്നറിയിപ്പ് നോട്ടിസ് സൈനികവിമാനങ്ങൾ വിതറിയത്. ഇവിടെയാണ് ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്നതെന്നാണു നിഗമനം. സൈന്യം ഈ മേഖലയിൽ പ്രവേശിക്കുന്നത് ഇവരുടെ ജീവനും അപകടത്തിലാക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഉടൻ വെടിനിർത്തൽ കരാറുണ്ടാക്കി ബന്ദികളെ തിരിച്ചെത്തിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ആവശ്യപ്പെട്ട് ആയിരങ്ങൾ ടെൽ അവീവിൽ പ്രകടനം നടത്തി. ഗാസയിൽ ശേഷിക്കുന്ന 50 ബന്ദികളിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് കരുതുന്നത്.

Related Posts

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

  • world
  • September 10, 2025
യുക്രൈനിലെ പെൻഷൻ വിതരണ കേന്ദ്രത്തിൽ റഷ്യയുടെ മിസൈൽ ആക്രമണം; 23 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരിക്ക്

കീവ്: യുക്രെയ്നിലെ പെൻഷൻ വിതരണ കേന്ദ്രത്തിനുനേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ യാരോവയിൽ പെൻഷൻ വിതരണം ചെയ്യുന്ന സമയത്താണ് മിസൈൽ ആക്രമണമുണ്ടായത്. നിരപരാധികളായ സാധാരണക്കാരെയാണ് റഷ്യ കൂട്ടക്കുരുതി ചെയ്തതെന്ന് യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *