യുക്രൈനുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യ

മോസ്കോ: യുക്രെയ്നുമായി സമാധാനചർച്ചകൾക്കു തയാറാണെന്ന് റഷ്യ. എന്നാൽ ഇത് ശ്രമകരമായ പ്രക്രിയയാണെന്നും സമയമെടുക്കുമെന്നും റഷ്യ അറിയിച്ചു. സമാധാനത്തിനു മുൻപേ റഷ്യയുടെ ലക്ഷ്യങ്ങൾ നേടുന്നതിനാണു മുൻഗണനയെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. 50 ദിവസത്തിനകം വെടിനിർത്തൽ കരാറിനു സമ്മതിച്ചില്ലെങ്കിൽ കടുത്ത ഉപരോധം നേരിടേണ്ടിവരുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസനത്തിനു പിന്നാലെയാണ് ദിമിത്രി പെസ്കോവിന്റെ പ്രതികരണം.

സമാധാന ചർച്ചകൾ തടസപ്പെടുത്തുന്നു എന്ന യുക്രെയ്നിന്റെയും അതിന്റെ പാശ്ചാത്യ പങ്കാളികളുടെയും ആരോപണങ്ങൾ പെസ്കോവും മറ്റ് റഷ്യൻ ഉദ്യോഗസ്ഥരും ആവർത്തിച്ച് നിഷേധിച്ചിരുന്നു. 2022 ൽ കയ്യേറിയ 4 യുക്രെയ്ൻ പ്രവിശ്യകൾ റഷ്യയുടേതായി അംഗീകരണമെന്നതാണു പുട്ടിന്റെ പ്രധാന ആവശ്യം. ഇത് യുക്രെയ്ൻ അംഗീകരിച്ചിട്ടില്ല. നാറ്റോ സഖ്യത്തിൽ അംഗമാകാനുള്ള നീക്കം യുക്രെയ്ൻ ഉപേക്ഷിക്കണമെന്നും റഷ്യ ആവശ്യപ്പെടുന്നു. അതേസമയം, യുക്രെയ്‌നിനു നേരെയുള്ള ആക്രമണം കടുപ്പിക്കാനുള്ള നീക്കത്തിലാണ് റഷ്യയെന്നും റിപ്പോർട്ടുകളുണ്ട്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *