പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായി; ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർ പുറത്തേക്ക്

പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേൽ ബാർണിയർക്കുനേരേ പ്രതിപക്ഷപാർട്ടികൾ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇടതുപാർട്ടികളും തീവ്രവലതുപാർട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാർ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 1962-നുശേഷം അവിശ്വാസപ്രമേയത്തിലൂടെ ഫ്രാൻസിൽ അധികാരത്തിൽനിന്ന് പുറത്താകുന്ന ആദ്യ സർക്കാരാണ് ബാർണിയറുടേത്. ബജറ്റ് ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു അവിശ്വാസപ്രമേയത്തിൽ അവസാനിച്ചത്.

ഫ്രാൻസിന്റെ ധനക്കമ്മി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നൽകുകയായിരുന്നു. പാർലമെന്റിൽ വോട്ടെടുപ്പില്ലാതെ നിയമനിർമാണം നടത്താൻ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. ബജറ്റിലെ നികുതിവർധന, ചെലവുചുരുക്കൽ തുടങ്ങിയ കാര്യങ്ങളെ പ്രതിപക്ഷം ശക്തമായി എതിർത്തിരുന്നു. കക്ഷിരാഷ്ട്രീയത്തേക്കാൾ രാജ്യത്തിന്റെ ഭാവിക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് ബാർണിയർ തന്റെ തീരുമാനത്തെ ന്യായീകരിച്ചു.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്തസർക്കാരിനെ നിയമിക്കുംവരെ ബാർണിയർ കാവൽപ്രധാനമന്ത്രിയായി തുടരും. ജൂലായിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ പാർട്ടികൾക്ക് വലിയതിരിച്ചടി നേരിടുകയും ഒരുപാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എൽ.ആർ. പാർട്ടി നേതാവായ മിഷേൽ ബാർണിയറെ മാക്രോൺ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *