ദില്ലി ചലോ മാർച്ചിൽ സംഘർഷം; 17 കർഷകർക്ക് പരിക്ക്

  • india
  • December 14, 2024

ന്യൂഡൽഹി: ഹരിയാണ-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം. മാർച്ച് നടത്തുന്ന കർഷകരെ അതിർത്തിയിൽ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ 17 കർഷകർക്ക് പരിക്കേറ്റു. കർഷകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോ​ഗിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു 101 കർഷകർ അടങ്ങുന്ന സംഘം മാർച്ച് ആരംഭിച്ചത്.

ഡൽഹി-ഹരിയാണ അതിർത്തിയിലെ ശംഭുവിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ എത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് ‘ദില്ലി ചലോ’ മാർച്ച് ഇന്ന് വീണ്ടും തുടങ്ങിയത്‌.

അനുമതിയില്ലാതെ മാർച്ച് തുടരാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പോലീസ് തടഞ്ഞത്. എന്നാൽ, അത് കർഷകർ കൂട്ടാക്കിയില്ല. ഡൽഹിയിലേക്ക് പോകാൻ അനുവദിക്കണമെന്ന് കർഷകരും ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും കർഷകർ വ്യക്തമാക്കി.

വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളൽ, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, വൈദ്യുതി താരിഫ് വർധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് സംഘടിപ്പിക്കുന്നത്. 2021-ലെ ലഖിംപുർ ഖേരി സംഘർഷത്തിലെ ഇരകൾക്ക് നീതിവേണമെന്നും 2020-21 കാലത്തെ കർഷക സമരകാലത്ത് ജീവൻ നഷ്ടമായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള സംഘമാണ് യാത്ര നയിക്കുന്നത്. കഴിഞ്ഞ ആഴ്ച ഉത്തർ പ്രദേശിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള അയ്യായിരത്തോളം കർഷകർ ‘ദില്ലി ചലോ’ എന്ന പേരിൽ പാർലമെന്റ് ലക്ഷ്യമാക്കി മാർച്ച് ആരംഭിച്ചിരുന്നെങ്കിലും ഇവരെ നോയിഡ-ഡൽഹി അതിർത്തിയിൽ തടഞ്ഞിരുന്നു. 1997 മുതൽ സർക്കാർ ഏറ്റെടുത്ത ഭൂമിക്ക് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഇവരുടെ മാർച്ച്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *