
വാഷിംഗ്ടൺ: അമേരിക്കയിലെ വിസ്കോൺസിനിലെ സ്കൂളിന് നേരെ വെടിവെപ്പ്. ആക്രമണത്തിൽ അധ്യാപികയും വിദ്യാർത്ഥിയുമുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. പതിനേഴുകാരിയാണ് സ്കൂളിന് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. അക്രമിയും മരിച്ചതായാണ് ലഭ്യമാകുന്ന വിവരം.
ആക്രമണത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എൽകെജി മുതൽ 12 വരെയുള്ള 400 വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അമേരിക്കയിൽ 17 വയസുള്ള ഒരാൾക്ക് നിയമപരമായി തോക്ക് കൈവശം വെക്കാൻ അധികാരമില്ല. ഈ വർഷം ഇതുവരെ യുഎസിൽ 322 സ്കൂളുകളിലാണ് വെടിവെപ്പ് നടന്നത്. 2023ൽ 349 വെടിവെപ്പുകളാണുണ്ടായത്.