
ശ്രീനഗർ: ആറു വർഷത്തിനുശേഷം ജമ്മു കശ്മീരിൽ വീണ്ടും നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ സഭയിൽ ബഹളം. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നു.
ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ ബിജെപി അംഗങ്ങൾ എതിർത്തു. അതേസമയം, ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കർ റഹീം റാത്തർ പറഞ്ഞു. ഇന്നാണ് സ്പീക്കറെയും തിരഞ്ഞെടുത്തത്. സമ്മേളനം എട്ടാം തീയതി വരെയുണ്ടാകും.