
ടെഹ്റാൻ: ഇസ്രയേലിൽ റോക്കറ്റ് ആക്രമണം നടത്തി ഹിസ്ബുല്ല. രണ്ടുഘട്ടമായി നൂറിലധികം റോക്കറ്റുകളാണ് വടക്കൻ ഇസ്രയേൽ ലക്ഷ്യമിട്ട് ഹിസ്ബുല്ല തൊടുത്തത്. 165 ലധികം റോക്കറ്റുകൾ ഹിസ്ബുല്ല ഇസ്രയേലിനു നേരെ തൊടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തിൽ ഒരു വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റതായാണ് വിവരം.
സെപ്റ്റംബറിൽ ലബനനിൽ നടത്തിയ പേജർ സ്ഫോടനം തന്റെ അറിവോടെയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തുറന്നു സമ്മതിച്ചതിനു പിന്നാലെയാണ് ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹിസ്ബുല്ല കർമിയേൽ ഏറ്റെടുത്തു. പ്രദേശത്തെ പരിശീലനകേന്ദ്രമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും
ഹിസ്ബുല്ല കർമിയേൽ വ്യക്തമാക്കി. രണ്ടുഘട്ടമായി നടന്ന ആക്രമണത്തിൽ ആദ്യഘട്ടത്തിലെ എൺപതോളം റോക്കറ്റുകൾ വ്യോമപ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഇസ്രയേൽ സൈന്യം തകർത്തിരുന്നു.