​ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ ഉന്തും തള്ളും; 56 മരണം

കൊണാർക്കി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഞായറാഴ്ച ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് 56 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു.രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ എൻസെറെക്കോറിലെ ഫുട്ബോൾ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായത്. നൂറിലേറെപ്പേർ മരിച്ചെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.

റഫറിയുടെ തീരുമാനവുമായി ബന്ധപ്പെട്ട് ടീമുകളുടെ ആരാധകർതമ്മിലുണ്ടായ തർക്കവും കൈയാങ്കളിയുമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് പട്ടാളഭരണകൂടം അറിയിച്ചു. റഫറിക്കുനേരേ പ്രതിഷേധിച്ചവർ കല്ലേറുനടത്തിയതോടെ സംഘർഷം വഷളാവുകയായിരുന്നു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

‌2021-ൽ പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഗിനിയയുടെ പ്രസിഡന്റ് മാമാഡി ഡൗംബൗയയോടുള്ള ആദരസൂചകമായാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. ലെയ്ബ്, എൻസെറെക്കോർ ടീമുകൾതമ്മിലായിരുന്നു മത്സരം.

Related Posts

ബം​ഗ്ലാദേശിൽ അടുത്ത വർഷം തിരഞ്ഞെടുപ്പ്; പ്രഖ്യാപിച്ച് മുഹമ്മദ് യൂനുസ്

ധാക്ക: ബംഗ്ലാദേശിൽ അടുത്ത വർഷം ഏപ്രിലിൽ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ ഇടക്കാല നേതാവ് മുഹമ്മദ് യൂനുസാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിനു പിന്നാലെ രാജ്യത്തുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെയാണ് തിരഞ്ഞെടുപ്പ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

തിരിച്ചടിച്ച് റഷ്യ; വടക്കൻ യുക്രൈനിൽ ഡ്രോൺ ആക്രമണം, 5 പേർ മരിച്ചു

വാഷിങ്ടൻ: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിച്ച് റഷ്യ. വടക്കൻ യുക്രെയ്നിലെ പ്രൈലുക്കി നഗരത്തിൽ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 5 പേർ മരിച്ചു. ഏഴോളം നഗരങ്ങളിൽ 103 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയതായി യുക്രെയ്ൻ…

Leave a Reply

Your email address will not be published. Required fields are marked *