അതിവേ​ഗം പറക്കാൻ കഴിയുന്ന ഖർഗ കമികാസെ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം

ന്യൂഡൽഹി: അതിവേ​ഗത്തിൽ പറന്ന് ശത്രുക്കളുടെ താവളങ്ങളെ തകർക്കാൻ കഴിയുന്ന പുതിയ ഡ്രോൺ വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഖർ​ഗ എന്ന കമികാസെ ഡ്രോണാണ് സൈന്യം അവതരിപ്പിച്ചിരിക്കുന്നത്. ഭാരം കുറഞ്ഞ ഈ ഡ്രോണിന് അതിവേ​ഗത്തിൽ പറക്കാൻ സാധിക്കും.

ജി.പി.എസ്. നാവിഗേഷൻ സംവിധാനം സജ്ജമാക്കിയ ഖർഗ കമികാസെയ്ക്ക് 700 ഗ്രാം സ്‌ഫോടകവസ്തുക്കൾ വഹിക്കാനും കഴിയും. ശത്രുരാജ്യങ്ങളുടെ വൈദ്യുതകാന്തിക സ്‌പെക്ട്രം ജാം ചെയ്യുന്ന നീക്കത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും ഡ്രോണിലുണ്ട്. ഇന്റലിജൻസ്, നിരീക്ഷണ ആവശ്യങ്ങൾക്കായാണ് സൈന്യം ഡ്രോണ വികസിപ്പിച്ചത്.

‘ചാവേർ ഡ്രോൺ’ എന്നറിയപ്പെടുന്ന ഖർഗ കമികാസെയുടെ റെയ്ഞ്ച് ഒന്നര കിലോമീറ്ററാണ്. 1000 കിലോമീറ്റർ വരെ പറക്കാൻ ശേഷി നൽകുന്ന സ്വദേശി നിർമിത എഞ്ചിനുള്ള ചാവേർ റോബോട്ടുകൾ ഇക്കഴിഞ്ഞ ഓ​ഗസ്റ്റിലാണ് നാഷണൽ‌ എയ്റോസ്പേസ് ലബോറട്ടീസ് അവതരിപ്പിച്ചത്.

ശത്രുതാവളങ്ങളെ വളരെയെളുപ്പം തകർക്കാൻ കഴിയുന്ന ഖർഗ കമികാസെയുടെ നിർമ്മാണ ചിലവ് വെറും 30,000 രൂപ മാത്രമാണ്. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഉപയോഗിക്കപ്പെട്ട ഡ്രോണാണ് ഇതെന്ന് അധികൃതർ പറഞ്ഞു.

രണ്ടാം ലോക മഹായുദ്ധകാലത്ത് ശത്രുക്കളുടെ യുദ്ധവിമാനങ്ങളും കപ്പലുകളും തകർക്കാനായി ജാപ്പനീസ് വ്യോമസേന നടത്തിയ ചാവേർ ദൗത്യമാണ് കമികാസെ എന്നറിയപ്പെടുന്നത്. ചാവേറുകളായ പൈലറ്റുമാർ യുദ്ധവിമാനം ഇടിച്ചിറക്കി ലക്ഷ്യം തകർക്കുന്നതായിരുന്നു കമികാസെ ആക്രമണങ്ങൾ.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *