ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും ഇംപീച്ച് ചെയ്തു

  • world
  • December 28, 2024

സോൾ: മുൻപ്രസിഡന്റ് യൂൻ സുക് യോൾ ഹ്രസ്വകാല പട്ടാളനിയമം ഏർപ്പെടുത്തിയതിനെത്തുടർന്ന് രാഷ്ട്രീയാസ്ഥിരത ഉടലെടുത്ത ദക്ഷിണകൊറിയയിൽ ആക്ടിങ് പ്രസിഡന്റ് ഹാൻ ഡക്ക് സൂയെയും പാർലമെന്റ് ഇംപീച്ച് ചെയ്തു.

മുൻപ്രസിഡന്റ് യോളിന്റെ ഇംപീച്ച്‌മെന്റ് ശരിവെക്കണോയെന്ന കാര്യം ഭരണഘടനാക്കോടതിയുടെ പരിഗണനയിലിരിക്കേയാണ് ആക്ടിങ് പ്രസിഡന്റിനെയും പുറത്താക്കുന്നത്. ഹാൻ ഡക്ക് സൂവിനെതിരേയുള്ള ഇംപീച്ച്‌മെന്റ് പ്രമേയം പാർലമെന്റ് പാസാക്കിയെങ്കിലും അക്കാര്യത്തിലും അന്തിമതീരുമാനമെടുക്കേണ്ടത് ഭരണഘടനാക്കോടതിയാണ്. പാർലമെന്റ് സൂയെ ഇംപീച്ച് ചെയ്തതിനുപിന്നാലെ, ദക്ഷിണകൊറിയൻ നിയമപ്രകാരം ധനമന്ത്രി ചൊയ് സാങ് മോക്ക് ആക്ടിങ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്തു.

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള 300 അംഗ നാഷണൽ അസംബ്ലിയിൽ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിലൂടെയാണ് സൂവിനെതിരേയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായത്. 192 പേർ പ്രമേയത്തെ അനുകൂലിച്ചു. ഭരണകക്ഷിയായ പീപ്പിൾസ് പവർ പാർട്ടി (പി.പി.പി.) അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. ഭരണഘടനാക്കോടതിയിലെ ഒഴിവുകൾ നികത്താൻ മൂന്നു ജസ്റ്റിസുമാരെ അടിയന്തരമായി നിയമിക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രധാനപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി സൂവിനെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. വോട്ടെടുപ്പ് അസാധുവാണെന്നു പറഞ്ഞ് പാർലമെന്റിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പി.പി.പി.ക്കാർ, സ്പീക്കറുടെ രാജിയാവശ്യപ്പെട്ടു. വിവാദപട്ടാളനിയമവുമായി ബന്ധപ്പെട്ട് ഡിസംബർ 14-ന് മുൻപ്രസിഡന്റ് യോളിനെ പാർലമെന്റ് ഇംപീച്ച് ചെയ്തതോടെയാണ് പ്രധാനമന്ത്രിയായ ഹാൻ ഡക്ക് സൂ ആക്ടിങ് പ്രസിഡന്റായത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *