
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയുടെ അറ്റാദായത്തിൽ വർധന രേഖപ്പെടടുത്തി. 84 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് ബാങ്കിന്റെ അറ്റാദായം 16,891 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇത് 9,163 കോടി രൂപയായിരുന്നു.
പലിശ വരുമാനത്തിൽ 4.09 ശതമാനമാണ് വർധന. 39,816 കോടിയിൽനിന്ന് 41,620 രൂപയായി. അതേസമയം, പലിശ മാർജിനിൽ നേരിയ കുറവുമുണ്ടായി.
വ്യാഴാഴ്ച വ്യാപാര സമയത്താണ് പ്രവർത്തനഫലം പുറത്തുവിട്ടതെങ്കിലും ഓഹരി വിലയിൽ മുന്നേറ്റം പ്രകടമായില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഓഹരി വില 0.55 ശതമാനം താഴ്ന്ന് 761 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്.