
പൂനെ: മഹാരാഷ്ട്രയിൽ ആശങ്കയിലാഴ്ത്തി ഗില്ലൻ ബാരെ സിൻഡ്രോം (ജിബിഎസ്) വൈറസ് വ്യാപനം. രോഗലക്ഷണങ്ങളുമായി 192 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ നേടി. ഇതിൽ 167 പേർക്ക് രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ ഏഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു മരണം ജിബിഎസ് വൈറസ് മൂലമാണെന്നും ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു.
പൂനെ മുൻസിപ്പൽ കോർപ്പറേഷൻ (39), പിഎംസി ഏരിയയിലെ പുതിയ ഗ്രാമം (91), പിസിഎംസി (29), പൂനെ റൂറൽ (25), മറ്റ് ജില്ലകൾ (8) എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രോഗം ഗുരുതരമായതിനെ തുടർന്ന് 21 പേരെ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചു. 48 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 91 പേർ രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.