
യുക്രൈനെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്. യുക്രൈനുള്ള എല്ലാ സഹായവും മരവിപ്പിച്ച് അമേരിക്ക. ആയുധ- സാമ്പത്തിക സഹായമാണ് അമേരിക്ക നിർത്തിവച്ചത്. ട്രംപ് – സെലൻസ്കി കൂടിക്കാഴ്ചക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക തീരുമാനം. അതേസമയം, യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് യുക്രൈൻ തയ്യാറായാൽ മാത്രമേ ഇനി സഹായം പുനരാരംഭിക്കുവെന്ന് അമേരിക്ക വ്യക്തമാക്കി. എന്നാൽ, യുഎസുമായുള്ള ധാതുഖനന കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് യുക്രൈൻ അറിയിച്ചു.