
ശ്രീനഗർ: വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്റെ പ്രകോപനം. സ്നൈപ്പർ തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. അഖ്നൂർ അതിർത്തിയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റതായാണ് വിവരം. ഭീകരർക്ക് നുഴഞ്ഞുകയറാൻ വേണ്ടി പാക് സൈന്യം വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ വ്യാപക തിരച്ചിൽ തുടരുകയാണ്. ജമ്മു കശ്മീരിലെ കിഷ്‌ത്വാറിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചതായി റിപ്പോർട്ടുണ്ട്. വധിച്ചവരിൽ ജെയ്ഷെ മുഹമ്മദ് കമാൻഡർ സാദുല്ലയും ഉൾപ്പെടുന്നതായാണ് സൂചന.