പഹൽ​ഗാം ഭീകരാക്രമണം; കശ്മീരിൽ 1500 പേരെ കസ്റ്റഡിയിലെടുത്തു

ശ്രീനഗർ: പഹൽ​ഗാം ഭീകരാക്രമണത്തെത്തുടർന്ന് കശ്മീരിൽ 1500 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഭീകരരുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ജമ്മു-കശ്മീർ പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് വിവരം. വിവിധ കേസുകളുമായി ബന്ധപ്പെട്ടവരെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഭീകരർക്ക് പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1500 പേരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത് എന്നാണ് വിവരം.

വിവിധ കേസുകളിലായി പോലീസിന്റെ നിരീക്ഷണത്തിൽ ഉൾപ്പെട്ടിട്ടുള്ളതോ, നേരത്തെ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ളതോ ആയവരാണ് അറസ്റ്റിലായ 1500 പേരും. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഭീകരർക്ക് ഇവരിൽനിന്നും പ്രാദേശികമായി എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. കശ്മീരിൽ ഉടനീളം ഇപ്പോഴും സുരക്ഷാ സേനയുടെ തിരച്ചിൽ തുടരുകയാണ്.

അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് അറിയിച്ചു. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വാൻസ് ഫോണിൽ ബന്ധപ്പെട്ടുവെന്നും സംഭവത്തിൽ യുഎസ് ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ എക്‌സിൽ കുറിച്ചു.

ആക്രമണത്തിൽ കൊല്ലപ്പട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനൊപ്പം തീവ്രവാദത്തിനെതിരെ പൊരുതാൻ ആവശ്യമായ എല്ലാ സഹായസഹകരണങ്ങളും നൽകുമെന്നും വാൻസ് വാദ്ഗാനം ചെയ്തിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ ബന്ധപ്പെട്ടതായും അനുശോചനം രേഖപ്പെടുത്തുകയും സഹായം വാഗ്ദാനം ചെയ്തതായും വാൻസ് അറിയിച്ചു.

പ്രസിഡന്റ് ട്രംപ് ഇതിനോടകം പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചു കഴിഞ്ഞു. ഞങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യൻ സർക്കാരിന് നൽകും. ഇന്ത്യയിലെ ജനങ്ങൾക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ഞങ്ങൾ ചെയ്തുതുടങ്ങിക്കഴിഞ്ഞു, വാൻസ് പറഞ്ഞു. അനുശോചനവും പിന്തുണയും അറിയിച്ച യുഎസ് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *