മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി. 12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കോടതിക്ക് മുന്‍പാകെ തഹാവൂര്‍ റാണയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് തഹാവൂര്‍ റാണയെ കോടതിയിലെത്തിച്ചത്.

ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും റാണയെ വൈദ്യ പരിശോധയ്ക്ക് വിധേയനാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും എന്‍ഐഎ ജഡ്ജി ചന്ദര്‍ ജിത് സിങ് ഉത്തരവിട്ടു. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം അഭിഭാഷകനുമായുള്ള റാണയുടെ കൂടിക്കാഴ്ചയെന്നും കോടതി ഉത്തരവില്‍ പറയുന്നു. പേനയും റാണയ്ക്ക് കോടതി അനുവദിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തഹാവൂര്‍ റാണയെ ചോദ്യം ചെയ്തുവരികയാണ് എന്‍ഐഎ. റാണ വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നിലവില്‍ അമേരിക്കയിലെ ജയിലിലാണ് ഹെഡ്‌ലിയുള്ളത്.

2008 നവംബര്‍ 26-ന് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനാണ് തഹാവൂര്‍ റാണ. 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്താന്‍ വംശജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *