മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി ഡല്‍ഹി കോടതി. 12 ദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 18 ദിവസത്തെ എന്‍ഐഎ കസ്റ്റഡി കാലാവധി അവസാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കോടതിക്ക് മുന്‍പാകെ തഹാവൂര്‍ റാണയെ ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് തഹാവൂര്‍ റാണയെ കോടതിയിലെത്തിച്ചത്.

ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും റാണയെ വൈദ്യ പരിശോധയ്ക്ക് വിധേയനാക്കണമെന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും എന്‍ഐഎ ജഡ്ജി ചന്ദര്‍ ജിത് സിങ് ഉത്തരവിട്ടു. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം അഭിഭാഷകനുമായുള്ള റാണയുടെ കൂടിക്കാഴ്ചയെന്നും കോടതി ഉത്തരവില്‍ പറയുന്നു. പേനയും റാണയ്ക്ക് കോടതി അനുവദിച്ചിട്ടുണ്ട്.

ഭീകരാക്രമണത്തിന് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി തഹാവൂര്‍ റാണയെ ചോദ്യം ചെയ്തുവരികയാണ് എന്‍ഐഎ. റാണ വെളിപ്പെടുത്തിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി ഭീകരാക്രമണത്തിലെ മറ്റൊരു സൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നിലവില്‍ അമേരിക്കയിലെ ജയിലിലാണ് ഹെഡ്‌ലിയുള്ളത്.

2008 നവംബര്‍ 26-ന് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനാണ് തഹാവൂര്‍ റാണ. 60 മണിക്കൂറില്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദികള്‍ കവര്‍ന്നെടുത്തത് 166 പേരുടെ ജീവനാണ്. ഈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാക്കിസ്താന്‍ വംശജനായ തഹാവൂര്‍ റാണയെ അമേരിക്കന്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ഇന്ത്യയ്ക്ക് കൈമാറിയത്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *