ഇന്ത്യ-പാക് സംഘർഷം; സൈബർ ആക്രമണത്തിന് സാധ്യത, ജാ​ഗ്രതാ നിർദേശം

മുംബൈ: ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ് ഡേറ്റാ മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.

സിബിഐസിക്കുകീഴിലുള്ള ഓഫീസുകളിലെ ഐടി ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻസ്, വെബ്‌സൈറ്റുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. ഡേറ്റാ സുരക്ഷിതമാക്കാൻ 14 ഇന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഓഫീസ് കംപ്യൂട്ടറുകളിലും ആപ്ലിക്കേഷനുകളിലും 24 മണിക്കൂറും നിരീക്ഷണം വേണം. നിർണായകമായ ഡേറ്റകൾക്ക് ഓഫ്‌ലൈൻ ബാക്ക് അപ്പ് ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്റർനെറ്റ് ശൃംഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന പാകിസ്താൻ ആസ്ഥാനമായ സൈബർ ആക്രമണ സംഘം അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെട്ടിനെക്കുറിച്ചും (എപിടി) ജാഗ്രതാ നിർദേശമുണ്ട്. ഉപഭോക്താക്കൾക്ക് വെബ്‌സൈറ്റ് സേവനങ്ങൾ ലഭിക്കാതിരിക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനെയൽ ഓഫ് സർവീസ് (ഡിഡിഒഎസ്), വെബ്‌സൈറ്റ് വികൃതമാക്കൽ, നെറ്റ്‌വർക്കിലേക്ക് നുഴഞ്ഞുകയറിയുള്ള സൈബർ ആക്രമണം എന്നിവ സംഭവിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Related Posts

സിന്ധു നദീജല കരാർ; ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധു നദീജലക്കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയോട് വീണ്ടും അഭ്യർത്ഥനയുമായി പാകിസ്ഥാൻ. മരവിപ്പിച്ച കരാർ പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ജലശക്തി മന്ത്രാലയത്തിന് പാകിസ്ഥാൻ നാല് കത്തുകൾ അയച്ചതായാണ് വിവരം. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ്…

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

Leave a Reply

Your email address will not be published. Required fields are marked *