അഫ്​ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടവുമായി ബന്ധം കൂടുതൽ മെച്ചപ്പെടുത്തി ഇന്ത്യ. അഫ്ഗാൻ പൗരന്മാർക്ക് വിസ അനുവദിക്കാനുണ്ടായിരുന്ന തടസം ഇന്ത്യ നീക്കി. അഫ്ഗാൻ പൗരന്മാരുടെ മെഡിക്കൽ, സ്റ്റുഡന്റ്, ബിസിനസ് വിസകൾക്കുള്ള അപേക്ഷകളാകും ഇന്ത്യ സ്വീകരിക്കുക. ഇതിനൊപ്പം അഫ്ഗാനിലെ യു.എൻ പ്രതിനിധികൾക്കും വിസ അനുവദിക്കും. വിസയ്ക്ക് വേണ്ടി ഓൺലൈനായി അപേക്ഷിക്കാം. ഇതിന്റെ പുരോഗതിയും ഓൺലൈനായി തന്നെ പരിശോധിക്കാം.

അഫ്ഗാൻ നാഷണൽ ഐഡന്ററിറ്റി കാർഡ് ഉപയോഗിച്ച് വേണം വിസയ്ക്ക് അപേക്ഷിക്കാനെന്നാണ് ഇന്ത്യ നിർദ്ദേശിച്ചിരിക്കുന്നത്. മാത്രമല്ല, എല്ലാ വിവരങ്ങളും ഇംഗ്ലീഷിൽ തന്നെ രേഖപ്പെടുത്തണം. വിസ അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ പ്രവേശിക്കുന്ന വേളയിൽ ഇവരുടെ ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കും. അത് നിർബന്ധമാണ്.

വിസയ്‌ക്കൊപ്പം അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷന്റ കോപ്പിയും കൈവശം കരുതണം. ഇതിൽ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമേ പോകാൻ അനുവാദമുണ്ടാകൂ. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിസ നടപടികൾ തുടങ്ങിയത് അഫ്ഗാനിസ്താനുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനയാണ്.

2021-ൽ താലിബാൻ അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യ കാബൂളിലെ എംബസി അടച്ചിരുന്നു. ഇതിനൊപ്പം വിസ നടപടികളും നിർത്തിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് നടപടികളെടുത്തത്. ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് വന്നിരിക്കുന്നത്. 2022-ൽ ചെറിയ ഉദ്യോഗസ്ഥ സംഘത്തെ എംബസിയിലേക്ക് ഇന്ത്യ നിയോഗിച്ചിരുന്നു.

Related Posts

രാജ്യത്ത് 5000 കടന്ന് കോവിഡ് കേസുകൾ; 24 മണിക്കൂറിനിടെ നാല് മരണം

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ മാത്രം 2 മരണമാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ…

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗത്തെ വധിച്ച് സുരക്ഷാ സേന

ന്യൂഡൽഹി: ഛത്തീസ്​ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നിരോധിത സംഘടനയായ സിപിഐ–മാവോയിസ്റ്റിന്റെ കേന്ദ്ര കമ്മിറ്റി അംഗം കൊല്ലപ്പെട്ടു. തെന്റു ലക്ഷ്മി നരസിം​ഹ ചലത്ത് എന്ന 66 കാരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.ബീജാപുർ ജില്ലയിലെ ഇന്ദ്രാവതി നാഷനൽ പാർക്കിൽ ഇന്നലെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡ് പൊലീസ് മരണം…

Leave a Reply

Your email address will not be published. Required fields are marked *