വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; വോയിസ് ഓഫ് അമേരിക്കയിൽ 639 പേർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക്: വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി വോയിസ് ഓഫ് അമേരിക്ക. യുഎസ് ​ഗവൺമെൻറിൻറെ ധനസഹായത്തോടെ പ്രവർ‌ത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും 639 ജീവനക്കാരെയാണ് പുതുതായി ട്രംപ് ഭരണകൂടം പിരിച്ചുവിടുന്നത്. മാർച്ച് മുതൽ ആരംഭിച്ച പിരിച്ചുവിടലിൻറെ ഭാഗമായാണ് നിലവിൽ 639 പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. 1400 ഓളം ജീവനക്കാരെയാണ് ഇതുവരെ ന്യൂസ് ഏജൻസിയിൽ നിന്ന് പിരിച്ചുവിട്ടത്.

മാർച്ച് മാസത്തിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്കായിരുന്നു ഇ-മെയിൽ വഴി പിരിച്ചുവിടൽ സന്ദേശമെത്തിയത്. മാർച്ച് അവസാനത്തോടെ പിരിഞ്ഞു പോകണമെന്നാണ് അറിയിപ്പാണ് മെയിലിൽ ഉണ്ടായിരുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. എന്നാൽ ഭരണകൂടം ഇത്തരം നടപടികളിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല പിരിച്ചുവിടൽ നിലവിൽ തുടരുകയാണ്.

വോയ്സ് ഓഫ് അമേരിക്കയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും കരാർ തൊഴിലാളികളാണ്. ഇംഗ്ലീഷ് ഇതര ഭാഷാ സേവനങ്ങളിലെ സ്റ്റാഫുകളാണ് കരാർ തൊഴിലാളികളിൽ കൂടുതലും. പല കരാറുകാരും യുഎസ് പൗരന്മാരല്ല. പിരിച്ചു വിടൽ തുടരുമ്പോൾ അവരിൽ ഭൂരിഭാ​ഗവും സ്വന്തം നാടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയാണ്.

അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക റേഡിയോ, ടെലിവിഷൻ, ഇൻറർനെറ്റ് പ്രക്ഷേപണ ശൃംഖലയാണ് വോയ്സ് ഓഫ് അമേരിക്ക. 1942 ൽ രണ്ടാംലോക മഹായുദ്ധകാലത്ത് നാസി പ്രചാരണത്തെ ചെറുക്കുന്നതിന് വേണ്ടി ജർമ്മൻ ഭാഷയിലാണ് ആദ്യമായി പ്രക്ഷേപണം ചെയ്തത്.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *