എതിർപ്പ് ശക്തം; ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി മഹാരാഷ്ട്ര സർക്കാർ

മുംബൈ: ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് മഹാരാഷ്ട്ര സർക്കാർ പിന്മാറി. ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഹിന്ദി പഠനം നിർബന്ധമാക്കാനായിരുന്നു മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം പിൻവലിച്ചത്. കേന്ദ്രസർക്കാരിന്റെ ത്രിഭാഷാ നയത്തിന് അനുസരിച്ചായിരുന്നു മഹാരാഷ്ട്രയിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നത്.

എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് വാർത്താസമ്മേളനത്തിൽ തീരുമാനം അറിയിച്ചു. അതേസമയം സർക്കാർ തീരുമാനത്തെ എതിർത്ത പ്രതിപക്ഷത്തിനെ മുഖ്യമന്ത്രി വിമർശിച്ചു. ഉദ്ദവ് താക്കറെ സർക്കാരിന്റെ കാലത്ത് ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ നയം നടപ്പിലാക്കാനുള്ള ശുപാർശ അംഗീകരിച്ചിരുന്നതാണെന്ന് ഫഡ്‌നവിസ് ആരോപിച്ചു. സർക്കാർ നിയോഗിച്ച ഡോ. രഘുനാഥ് മഷേൽകർ കമ്മിറ്റി ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം നിർബന്ധമാക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും അത് സർക്കാർ അംഗീകരിച്ചിരുന്നുവെന്നുമാണ് ഫഡ്‌നവിസ് ആരോപിച്ചത്.

ത്രിഭാഷാ നയം പ്രായോഗികമാണോ, അത് എങ്ങനെ നടപ്പിലാക്കണം തുടങ്ങിയ കാര്യങ്ങളിൽ നിർദ്ദേശം സമർപ്പിക്കാൻ ഡോ. നരേന്ദ്ര ജാധവ് കമ്മിറ്റിക്ക് സർക്കാർ രൂപം നൽകിയെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രിൽ 16 നാണ് ഇംഗ്ലീഷിനും മറാത്തിക്കും പുറമെ ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ ഹിന്ദി പഠനം കൂടി നിർബന്ധമാക്കി സർക്കാർ തീരുമാനമെടുത്തത്. തുടർന്ന് പ്രതിഷേധം ഉയർന്നതോടെ ജൂൺ 17ന് സർക്കാർ തീരുമാനത്തിൽ ഭേദഗതി വരുത്തി. ഹിന്ദി നിർബന്ധമാക്കുന്നതിന് പകരം ഒപ്ഷണൽ വിഷയമാക്കി മാറ്റി. എന്നാൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന വിഭാഗം മഹാരാഷ്ട്രയിൽ മറാത്ത വിഷയം ആളിക്കത്തിച്ച് പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് തീരുമാനം പൂർണമായും മാറ്റിയത്.

Related Posts

  • india
  • September 9, 2025
പുതിയ ഉപരാഷ്ട്രപതിയെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ആരംഭിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ 15-ാംമത് ഉപരാഷ്ട്രപതിയെ ഇന്നറിയാം. ഭരണകക്ഷിയായ എൻഡിഎയുടെ സ്ഥാനാർഥിയായി മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനും (67) പ്രതിപക്ഷ പാർട്ടികൾക്കായി സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡിയുമാണ് (79) മത്സരിക്കുന്നത്. രാവിലെ 10 മുതൽ 5 വരെ പാർലമെന്റ്…

  • india
  • September 8, 2025
കുൽ​ഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു, സൈനികന് പരിക്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ സൈന്യത്തിലെ ജൂനിയർ കമ്മിഷൺഡ് ഓഫിസർക്ക് ഗുരുതര പരുക്കേറ്റു. ഗുദാറിലെ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജമ്മു കശ്മീര്‍ പോലീസ്, പട്ടാളം, സിആര്‍പിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ്…

Leave a Reply

Your email address will not be published. Required fields are marked *