​ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം; കുട്ടികളടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ഗാസയിൽ അഭയാർഥി ക്യാംപുകളിലടക്കം 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടക്കം 93 പലസ്തീൻകാർ കൊല്ലപ്പെട്ടു. 278 പേർക്കു പരുക്കേറ്റു. അഭയാർഥി ക്യംപിലുണ്ടായ ആക്രമണത്തിൽ പലസ്തീൻ നിയമസഭാ കൗൺസിൽ അംഗമായ മുഹമ്മദ് ഫറജ് അൽ ഗോലും (68) കൊല്ലപ്പെട്ടു. ക്യാംപിലുണ്ടായിരുന്ന ആറു കുട്ടികൾ ഉൾപ്പെടെ എട്ടു പേരും കൊല്ലപ്പെട്ടു. ടെൽ അൽ ഹവ ജില്ലയിലെ വീടിനുനേരെ ഉണ്ടായ ബോംബാക്രമണത്തിൽ ഒരു കുടുംബത്തിലെ 8 സ്ത്രീകളും 6 കുട്ടികളുമടക്കം 19 പേരാണു കൊല്ലപ്പെട്ടത്. ലബനനിൽ നടത്തിയ ആക്രമണങ്ങളിൽ 12 പേരും കൊല്ലപ്പെട്ടു.

ഗാസയിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023 ഒക്ടോബർ 7 മുതൽ ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണങ്ങളിൽ 58,400 പേർ കൊല്ലപ്പെടുകയും 1,39,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ വിഭാഗത്തിലെ ഉന്നതരായ മൂന്നു വിദഗ്ധർ രാജിക്കത്ത് നൽകി. പലസ്തീൻ, ഇസ്രയേൽ വിഷയങ്ങളിലെ വിദഗ്ധരായ ഇവർ വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞാണ് ഒഴിയുന്നത്. നിലവിൽ ഗാസയിലും വെസ്റ്റ്ബാങ്കിലും യുഎൻ പ്രതിനിധികളെ ഇസ്രയേൽ വിലക്കിയിരിക്കുകയാണ്. ഇസ്രയേൽ വിമർശനത്തിന്റെ പേരിൽ കഴിഞ്ഞയാഴ്ച യുഎന്നിന്റെ സ്വതന്ത്ര പ്രതിനിധിയായ ഫ്രഞ്ചെസ്ക ആൽബനീസിനെതിരെ യുഎസ് ഉപരോധമേർപ്പെടുത്തിയിരുന്നു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *