
ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 51 ലക്ഷം പേരെ ഒഴിവാക്കിയിട്ടുണ്ടെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. മരിച്ചവരോ കുടിയേറിയവരോ ആയ 51 ലക്ഷം വോട്ടർമാരെയാണ് ഒഴിവാക്കിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഓഗസ്റ്റ് 1ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർ പട്ടികയിൽ യോഗ്യരായ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന സ്പെഷൽ ഇന്റൻസീവ് റിവിഷൻ (എസ്‌ഐആർ) ഭരണഘടന നിർദേശിക്കുന്ന കടമയുടെ ഭാഗമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അവകാശപ്പെട്ടു. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടിയെന്നും കോടതിയിൽ കമ്മിഷൻ വാദിച്ചു.