​ഗാസയിൽ വീണ്ടും ബോംബാക്രമണം ശക്തമാക്കി ഇസ്രയേൽ; 89 പേർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ വീണ്ടും ആക്രമണങ്ങൾ ശക്തമാക്കി ഇസ്രയേൽ. ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളിലും വെടിവയ്പുകളിലുമായി 89 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഭക്ഷണവിതരണ കേന്ദ്രങ്ങൾക്കുനേരെ നടത്തിയ വെടിവയ്പുകളിൽ 31 പേരാണു കൊല്ലപ്പെട്ടത്. 513 പേർക്കു പരുക്കേറ്റു. 2 കുട്ടികളടക്കം 5 പേർ കൂടി വിശന്നുമരിച്ചതോടെ ഗാസയിലെ പട്ടിണിമരണം 227 ആയി. ഗാസ സിറ്റിയിലെ കിഴക്കൻ മേഖലയിൽ ഇന്നലെ കനത്ത ബോംബിങ്ങാണു നടന്നത്.

സങ്കൽപിക്കാനാവാത്തത്ര ദുരിതത്തിലാണ് ഗാസയിലെ ജനങ്ങളെന്നും പട്ടിണിമരണം തടയാനായി അടിയന്തര സഹായവിതരണം അനുവദിക്കണമെന്നും ഇസ്രയേലിനോട് ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ അടക്കം 27 രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതിനിടെ, യുഎസ് മുന്നോട്ടുവച്ച 60 ദിവസ വെടിനിർത്തൽ ചർച്ച പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യ കയ്റോയിലെത്തി. കഴിഞ്ഞമാസം ദോഹയിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.

Related Posts

  • world
  • September 8, 2025
തിരഞ്ഞെടുപ്പിലെ പരാജയം; ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ടോക്യോ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടർന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്വമേറ്റ് രാജിവെക്കണമെന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ ആവശ്യമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇഷിബയുടെ രാജി പ്രഖ്യാപനം. ജൂലൈയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇഷിബയുടെ പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റിക്ക്…

  • world
  • September 4, 2025
​ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ; 113 പലസ്തീനികൾ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 113 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.ഇതിൽ സഹായം തേടിയെത്തിയ 33 പേരും ഉൾപ്പെടുന്നു. സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്നു അൽ-മവാസിയിൽ വെള്ളത്തിനായി റോഡിലിറങ്ങിയ ഒട്ടേറെ കുട്ടികൾ ഇസ്രയേലി ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അൽ…

Leave a Reply

Your email address will not be published. Required fields are marked *