​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

  • world
  • September 10, 2025

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം 209 കെട്ടിടങ്ങൾ തകർന്നതായി അധികൃതർ വ്യക്തമാക്കി. 30 ബഹുനില കെട്ടിടങ്ങൾ തകർത്തെന്നാണു ഇസ്രയേൽ അറിയിച്ചത്. ഈ കെട്ടിടങ്ങൾ ഹമാസ് താവളങ്ങളാണെന്നാരോപിച്ചാണു നടപടി.

ഗാസ സിറ്റിയിൽനിന്നു പൂർണമായി ഒഴിയാൻ പലസ്തീൻകാരോട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പു നോട്ടിസുകൾ സേനാവിമാനങ്ങൾ വിതറി. യുദ്ധത്തിനുമുൻപു ഗാസയിൽ ഏറ്റവുമധികം ആളുകൾ താമസിച്ചിരുന്ന മേഖലയാണു ഗാസ സിറ്റി.

നിലവിൽ ലക്ഷക്കണക്കിന് അഭയാർഥികളെക്കൊണ്ടു നിറഞ്ഞ തെക്കൻ ഗാസയിലെ അൽ മവാസി മേഖലയിൽ കൂടുതൽപേരെ ഉൾക്കൊള്ളാനാവില്ലെന്ന് യുഎൻ ഏജൻസികൾ പറഞ്ഞു. അഭയാർഥികൾക്കായുള്ള യുഎന്നിന്റെ 86,000 താൽക്കാലിക കൂടാരങ്ങൾ ഇസ്രയേൽ അനുമതി നൽകാത്തതുമൂലം ഗാസയിലെത്തിക്കാനുമായിട്ടില്ല. ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ ഗാസയിൽ 64,605 പലസ്തീൻകാർ കൊല്ലപ്പെട്ടു.

Related Posts

  • world
  • September 10, 2025
നേപ്പാളിൽ കർഫ്യൂ പ്രഖ്യാപിച്ച് സൈന്യം; വീടുകളിൽ തുടരാൻ നിർദേശം

കാഠ്മണ്ഡു: നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം ശക്തം. ഇതോടെ രാജ്യവ്യാപകമായി സൈന്യം കർഫ്യൂ പ്രഖ്യാപിച്ചു. പുതിയസര്‍ക്കാര്‍ ചുമതലയേറ്റെടുക്കുന്നതുവരെ സമാധാനം ഉറപ്പാക്കാനുള്ള ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. നിലവില്‍ രാജ്യത്ത് നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ തുടരും. ശേഷം കര്‍ഫ്യൂ…

  • world
  • September 10, 2025
ജെന്‍സി പ്രക്ഷോഭം; നേപ്പാളിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം, വിമാന സർവീസുകൾ റദ്ദാക്കി

കാഠ്മണ്ഡു: നേപ്പാളിൽ ജെന്‍സി പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് സൈന്യം വ്യക്തമാക്കി. അക്രമം തുടര്‍ന്നാല്‍ അടിച്ചമര്‍ത്തുമെന്ന് സൈനിക മേധാവി അശോക് രാജ് പറഞ്ഞു. പ്രക്ഷോഭകാരികള്‍ സമാധാനം പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിഷേധങ്ങള്‍…

Leave a Reply

Your email address will not be published. Required fields are marked *