രഞ്ജി ട്രോഫി; യുപിക്കെതിരെ കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഉത്തർപ്രദേശിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി. ആദ്യ ഇന്നിങ്‌സിൽ
ഉത്തർപ്രദേശിനെ 162 റൺസിൽ ഒതുക്കി നിർത്തിയ കേരളം. രണ്ടാംദിവസം കളിയാരംഭിച്ചപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ യു.പി സ്‌കോർ ഇതിനകം മറികടന്നു. ആദ്യദിനം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 82 റൺസ് എന്ന നിലയിലായിരുന്നു കളി അവസാനിപ്പിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയും(40) അക്ഷയ് ചന്ദ്രനുമാണ്(20) ക്രീസിലുള്ളത്.

ഓപ്പണർമാരായ വത്സൽ ഗോവിന്ദ് 23 റൺസും രോഹൻ കുന്നുമൽ 28 റൺസും നേടി. ബാബ അപരാജിത് 32 റൺസിന് പുറത്തായി. 14 റൺസ് മാത്രമേ ആദിത്യ സർവാതെയ്ക്ക് നേടാൻ കഴിഞ്ഞുള്ളൂ.

ഉത്തർപ്രദേശിനുവേണ്ടി ആഖ്വിബ് ഖാനും ശിവം ശർമയും രണ്ടുവിക്കറ്റുവീതം വീഴ്ത്തി. 60.2 ഓവറിലാണ് ഉത്തർപ്രദേശ് 162 റൺസിന് ആൾഔട്ടായത്‌.

നേരത്തെ, ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ഉത്തർപ്രദേശിനെ ബാറ്റിങ്ങിന് അയച്ചു. ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു ബോളർമാരുടെ പ്രകടനം. ജലജ് സക്‌സേന അഞ്ചുവിക്കറ്റും ബേസിൽ തമ്പി രണ്ടുവിക്കറ്റും സർവാതെ, ആസിഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

അതേസമയം ജലജ് സക്‌സേനയുടെ പേരിൽ രഞ്ജി ട്രോഫിയിലെ അപൂർവ റെക്കോർഡ്. രഞ്ജി ട്രോഫിയിൽ 6000 റൺസും 400 വിക്കറ്റും നേടുന്ന ആദ്യ താരമായിരിക്കുകയാണ് കേരള താരം ജലജ് സക്‌സേന. ഉത്തർപ്രദേശിനെതിരായ മത്സരത്തിൽ മൂന്നാം വിക്കറ്റ് നേടിയതോടെയാണ് സക്‌സേന ഈ നേട്ടം സ്വന്തമാക്കിയത്.

162 റൺസിന് യു.പി. ഓൾ ഔട്ടായ ആദ്യ ഇന്നിങ്‌സിൽ ആകെ അഞ്ചു വിക്കറ്റുകളാണ് ജലജ് സക്‌സേന നേടിയത്. ആര്യൻ, ജുയാൽ, മാധവ് കൗശിക്, നിതീഷ് റാണ, സിദ്ധാർഥ് യാദവ്, പിയൂഷ് ചൗള എന്നിവരെയാണ് സക്‌സേന പുറത്താക്കിയത്. ഇതിൽ നിതീഷ് റാണയുടെ വിക്കറ്റാണ് റെക്കോഡിൽ എത്തിച്ചത്.

Related Posts

പഹൽ​ഗാം ഭീകരാക്രമണം; ഏഷ്യൻ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത മാസം ഇസ്ലാമാബാദില്‍ നടക്കുന്ന സെന്‍ട്രല്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള സംഘത്തെ പിന്‍വലിച്ച് ഇന്ത്യ. ഞായറാഴ്ച പാകിസ്താന്‍ വോളിബോള്‍ ഫെഡറേഷനാണ് ഇന്ത്യ വോളിബോള്‍ സംഘത്തെ പിന്‍വലിച്ചതായി അറിയിച്ചത്. മേയ് 28-ന് ജിന്ന കോംപ്ലക്‌സില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിനായി 22 കളിക്കാര്‍…

പാകിസ്ഥാനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം: സൗരവ് ​ഗാം​ഗുലി

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ‘പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധം അവസാനിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. കര്‍ശന നടപടിതന്നെ ആവശ്യമാണ്. എല്ലാ വര്‍ഷവും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *