
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ തുടക്കം തകർച്ചയോടെ. ഒന്നാം പന്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്സ്വാൾ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു ഒന്നാം ടെസ്റ്റിൽ സെഞ്ചുറി നേടിയ ജയ്സ്വാൾ. ഒന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സിലും ജയ്സ്വാൾ പൂജ്യത്തിനാണ് പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തിയെങ്കിലും ജയ്സ്വാളും കെ. എൽ. രാഹുലും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പേസർമാർ അരങ്ങുവാണ ഒന്നാം ടെസ്റ്റിൽ 295 റൺസിന് ഓസ്ട്രേലിയയെ തോൽപിച്ച് പരമ്പരയിൽ ലീഡ് നേടി നിൽക്കുകയാണ് ഇന്ത്യ.
രോഹിതിന് പുറമെ ഒരു മാറ്റം കൂടിയുണ്ട് ഇന്ത്യയ്ക്ക്. ആർ.അശ്വിനും ടീമിൽ തിരിച്ചെത്തി. ഇവർക്ക് പകരം വാഷിങ്ടൺ സുന്ദറും ശുഭ്മാൻ ഗില്ലും പുറത്തിരിക്കും. രവീന്ദ്ര ജഡേജ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറൽ എന്നിവരും ടീമിലില്ല. ആതിഥേയരായ ഓസീസ് ടീമിൽ ഒരു മാറ്റമാണുള്ളത്. ജോഷ് ഹേസൽവുഡിന് പകരം സ്കോട്ട് ബാളണ്ട് ടീമിലെത്തി.
ടീം:
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ഋഷഭ് പന്ത്, രോഹിത് ശർമ, നിതീഷ്കുമാർ റെഡ്ഡി, ആർ.അശ്വിൻ, ഹർഷിത് റാണ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാർവി (വിക്കറ്റ്കീപ്പർ), പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ, സ്കോട്ട് ബോളണ്ട്.