
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ജനുവരി ഒന്നുമുതൽ ഉത്തരവ് നിലവിൽ വരും. തിരുവനന്തപുരം കമ്മിഷണർ സ്പർജൻ കുമാറിനെ ഇന്റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജിയുടെ ചുമതലയും സ്പർജൻ കുമാറിനാണ്. ഉത്തരമേഖലാ ഐജിയായിരുന്ന പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ്പാൽ മീണയാണ് ഉത്തരമേഖല ഐജി.
ജെ.ജയനാഥാണു മനുഷ്യാവകാശ കമ്മിഷൻ ഐജി. കാളിരാജ് മഹേഷ് കുമാറിനെ ഗതാഗത സുരക്ഷാ ഐജിയായി നിയമിച്ചു. എസ്.സതീഷ് ബിനോയാണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂർ റേഞ്ച് ഡിഐജി ആയിരുന്ന തോംസൺ ജോസിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി നിയമനം നൽകി.
യതീഷ് ചന്ദ്രയാണു പുതിയ കണ്ണൂർ റേഞ്ച് ഡിഐജി. ഹരിശങ്കറിനെ തൃശൂർ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നൽകി. കെ.കാർത്തിക്കിനാണു വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സ് ഐജിയുടെ ചുമതല. ടി.നാരായണനു ഡിഐജിയായും കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായും സ്ഥാനക്കയറ്റം നൽകി.