
കോഴിക്കോട്: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് മാർച്ച് 24-ന് വീണ്ടും പരിഗണിക്കും. കോഴിക്കോട് ജുഡീഷ്യൽ മജിഷ്ട്രേറ്റ് കോടതി നാല് ആണ് കേസ് പരിഗണിച്ചത്. സുരേഷ് ഗോപി വെള്ളിയാഴ്ച കോടതിയിൽ ഹാജരായിരുന്നില്ല.
കേസിലെ ജാമ്യനടപടികൾ പൂർത്തിയാക്കുന്നതിനായി കഴിഞ്ഞ ഒക്ടോബർ 16-ന് സുരേഷ് ഗോപി കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. കുറ്റപത്രം റദ്ദാക്കണെമന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. കേസിൽ നേരത്തെ കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ, അത് നിരാകരിച്ചാണ് മാധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്.
2023 ഒക്ടോബർ 27-ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാധ്യമപ്രവർത്തകർ അഭിപ്രായം തേടുന്നതിനിടെയായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്.