കാനഡയുടെ അമരത്ത് ഇനി പുതിയമുഖം; ആരാണ് മാർക്ക് കാർനി?

ഒമ്പതുവർഷം നീണ്ടുനിന്ന ഭരണത്തിനൊടുവിൽ കഴിഞ്ഞ ജനുവരിയിലായിരുന്നു ജസ്റ്റിൻ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദം രാജിവച്ചത്. പിന്നീട് ജസ്റ്റിൻ ട്രൂഡോ കാവൽ പ്രധാനമന്ത്രിയായി തുടരുന്നതിനിടെയായിരുന്നു പുതിയ പ്രധാനമന്ത്രി ആരാണെന്നുള്ള പ്രഖ്യാപനവും. ഒടുവിൽ മാർച്ച് 9ന് കാനഡയുടെ 24 -ാം പ്രധാനമന്ത്രിയും ലിബറൽ പാർട്ടിയുടെ നേതാവുമായി മാർക്ക് കാർനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയത്തിൽ വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലാത്ത, ജസ്റ്റിൻ ട്രൂഡോയുടെ പിൻ​ഗാമിയായി എത്തുന്ന കാനഡയുടെ പുതിയ അമരക്കാരൻ മാർക്ക് കാർനി ആരാണെന്ന് നോക്കാം….

കാനഡയുടെ വടക്കുപടിഞ്ഞാറു മേഖലയിലെ ഫോർട്ട് സ്മിത്ത് എന്ന ഗ്രാമത്തിൽ 1965 മാർച്ച് 16 നായിരുന്നു മാർക്ക് ജോസഫ് കാർനിയുടെ ജനനം. 1988 ൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി. 1993 ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും 1995 ൽ ഡോക്ടറേറ്റും നേടി.

2003-ൽ ബാങ്ക് ഓഫ് കാനഡയിൽ ഡെപ്യൂട്ടി ഗവർണറായി അധികാരത്തിലെത്തി. 2004 ൽ സീനിയർ അസോസിയേറ്റ് ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് ഫിനാൻസ് ആയി സേവനമനുഷ്ഠിച്ചു. 2008 മുതൽ 2013 വരെ ബാങ്ക് ഓഫ് കാനഡയുടെ ഗവർണറായും 2013 മുതൽ 2020 വരെ ബാങ്ക് ഓഫ് ഇം​ഗ്ലണ്ടിന്റെ ​ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിൽ പിടിച്ചുനിൽക്കാൻ കാനഡയെ സഹായിച്ചതിലൂടെ ഗോൾഡ്മാൻ സാക്‌സിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന കാർണിയുടെ പ്രശസ്തി വർധിച്ചിരുന്നു. 2020 കാലാവസ്ഥാ നടപടിക്കും ധനകാര്യത്തിനുമുള്ള ഐക്യരാഷ്ട്രസഭയുടെ മുൻ പ്രത്യേക പ്രതിനിധിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർനി ഇന്ന് അധികാരമേൽക്കുമ്പോൾ 10 വർഷം നീണ്ടുനിന്ന ജസ്റ്റിൻ ട്രൂഡോയുടെ ഭരണവും അവസാനിക്കുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് കാർനിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം ചേരും.

ജസ്റ്റിൻ ട്രൂ‍ഡോയുടെ പകരക്കാരനെ കണ്ടെത്തുന്നതിനായി ഒന്നരലക്ഷത്തോളം പാർട്ടി അംഗങ്ങൾ പങ്കെടുത്ത വോട്ടെടുപ്പിൽ മുൻ ധനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡിനെ 86 ശതമാനത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് കാർനി കാനഡയുടെ അമരക്കാരനായി എത്തുന്നത്.

നിലവിൽ അമരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിടാൻ ഏറ്റവും കരുത്തനായ രാഷ്ട്രീയക്കാരനെന്നാണ് വിവിധ സർവേകളിൽ കാർണിയെ കാനഡക്കാർ വിശേഷിപ്പിക്കുന്നത്. കാനഡ അമേരിക്കയുടെ സംസ്ഥാനം ആകണമെന്ന വാദം ട്രംപ് ആവർത്തിക്കുമ്പോൾ ട്രംപിന്റെ നയങ്ങളുടെ ആഘാതം എല്ലാ രാജ്യങ്ങളെയും ബാധിക്കുമെന്നാണ് കാനഡയുടെ മുന്നറിയിപ്പ്.

ട്രംപ് അധികാരമേറ്റതിന് ശേഷം രൂക്ഷമായ വ്യാപാര യുദ്ധമാണ് കാർണിയ്ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുന്നതും പ്രധാനമാണ്. കുടിയേറ്റമടക്കമുള്ള വിഷയങ്ങളിൽ കാർണിയുടെ നിലപാട് ഇന്ത്യയ്ക്കും ഏറെ നിർണയാകമാകും.

Related Posts

ലോകം വീണ്ടും കോവിഡ് ഭീഷണിയില്‍

2020ന്റെ തുടക്കത്തില്‍ ലോകം സ്തംഭിച്ചുപോയ ഒന്നായിരുന്നു കോവിഡ് മഹാമാരി. അന്ന് കോടിക്കണക്കിന് ആളുകളുടെ ജീവനായിരുന്നു കോവിഡ് എന്ന മഹാമാരി കാര്‍ന്നു തിന്നത്. ഇന്നിതാ, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറവും കോവിഡിന്റെ വ്യാപനം ഏറെ ആശങ്ക ഉയര്‍ത്തുന്നു. മെയ് 31-ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട…

വഖഫ് നിയമ ഭേദഗതി; ബം​ഗാളിൽ പ്രതിഷേധം ശക്തം

വഖഫ് നിയമ ഭേദഗതിക്കെതിരെ ബം​ഗാളിൽ പ്രതിഷേധം ശക്തം. മുർഷിദാബാദ്, സൗത്ത് 24 പർ​ഗാനാസ് എന്നിവിടങ്ങളിൽ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സെക്കുലർ ഫ്രണ്ടിന്റെ (ഐഎസ്എഫ്) നേതൃത്വത്തിലുണ്ടായ പ്രതിഷേധത്തിലായിരുന്നു സംഘർഷം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലുണ്ടായ പ്രതിഷേധത്തിൽ ഇതുവരെ…

Leave a Reply

Your email address will not be published. Required fields are marked *