ആക്രമണം തുടർന്ന് റഷ്യയും യുക്രെനും; വിമാനസർവീസുകൾ താൽകാലികമായി നിർത്തിവച്ചു

മോസ്‌കോ: യുക്രൈനിലും റഷ്യയിലും ആക്രമണം തുടരുന്നതിനിടെ സുരക്ഷാകാരണങ്ങളാൽ മോസ്‌കോയിലെ നാല് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ താത്ക്കാലത്തേക്ക് നിർത്തിവച്ചു. റഷ്യയിൽ വിമാന സർവീസുകൾ നിർത്തിവച്ചതായി റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യുക്രൈനിൽ നിന്നുള്ള ഡ്രോൺ ആക്രമണത്തെ തുടർന്നാണ് നടപടി. തിങ്കളാഴ്ച രാത്രിയോടെ യുക്രൈൻ അയച്ച 76 ഡ്രോണുകൾ റഷ്യ വെടിവെച്ചിട്ടതായി പ്രതിരോധമന്ത്രാലയം അറിയിച്ചു.

റഷ്യ യുക്രൈനിൽ 479 ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതിനുപിന്നാലെയാണ് യുക്രൈന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായത്. 20 റഷ്യൻ ബാലിസ്റ്റിക് മിസൈലുകളും ഞായറാഴ്ച രാത്രി യുക്രൈൻ ഭൂപ്രദേശങ്ങളിലെത്തി. മൂന്നുവർഷത്തെ യുദ്ധത്തിനിടെ ഇത്രയും ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ആളപായമില്ല. എന്നാൽ, റിവ്നെ നഗരത്തിൽ 70 കെട്ടിടങ്ങൾ തകർന്നെന്ന് ഗവർണർ ഒലക്‌സാൻഡർ കോവൽ പറഞ്ഞു.

460 ഓളം റഷ്യൻ ഡ്രോണുകളെ വെടിവെച്ചിടാനോ നിർവീര്യമാക്കാനോ സാധിച്ചതായി യുക്രൈൻ സ്ഥിരീകരിച്ചു. റഷ്യൻ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഒലക്‌സാൻഡർ കോവൽ പറഞ്ഞു. റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒഡേസയിലെ ഒരു പ്രസവവാർഡിന് കേടുപാടുണ്ടായതായി പ്രാദേശിക അധികൃതർ ചൊവ്വാഴ്ച വ്യക്തമാക്കി. പ്രസവവാർഡ് കൂടാതെ അത്യാഹിത വിഭാഗ കെട്ടിടവും പാർപ്പിടങ്ങളും ബാധിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രോഗികൾക്കോ സാധാരണ ജനങ്ങൾക്കോ പരിക്കേറ്റിട്ടില്ലന്ന് അധികൃതർ അറിയിച്ചു.

സൈബീരിയൻ പ്രദേശത്തെ വ്യോമതാവളങ്ങൾ ആക്രമിച്ച് 40 റഷ്യൻ യുദ്ധവിമാനങ്ങൾ യുക്രൈൻ തകർത്തശേഷം റഷ്യ നടത്തുന്ന ശക്തമായ ആക്രമണംകൂടിയാണിത്. യുദ്ധവിമാനങ്ങൾ തകർത്തതിന് ശക്തമായ രീതിയിൽ തിരിച്ചടിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ പറഞ്ഞിരുന്നു. അതിനിടെ, റഷ്യയും യുക്രൈനും വീണ്ടും യുദ്ധത്തടവുകാരെ കൈമാറി.

Related Posts

  • world
  • September 10, 2025
യുവജനപ്രക്ഷോഭം; നേപ്പാളിൽ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. നിരോധനത്തെ തുടര്‍ന്ന് യുവജനപ്രക്ഷോഭം ഉടലെടുത്ത സാഹചര്യത്തിലാണ് നിരോധനം നീക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. അതേസമയം…

  • world
  • September 10, 2025
​ഗാസ സിറ്റിയിൽ ശേഷിച്ച കെട്ടിടങ്ങൾ ബോംബിട്ട് തകർത്ത് ഇസ്രയേൽ; 83 പലസ്തീൻകാർ കൊല്ലപ്പെട്ടു

ജറുസലം: ​ഗാസയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. ​ഗാസ സിറ്റിയിൽ ശേഷിച്ച വീടുകളും കെട്ടിടങ്ങളും ബോംബിട്ട് തകർത്തു. ആക്രമണങ്ങളിൽ 83 പലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പട്ടിണിമൂലം 6 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. മൂന്നുദിവസത്തിനിടെ ബോംബിങ്ങിൽ വീടുകൾ അടക്കം…

Leave a Reply

Your email address will not be published. Required fields are marked *